സുപ്രീം കോടതി നൽകിയ വിധി നടപ്പിലാക്കുന്ന നടപടികളെ പള്ളി പിടുത്തം എന്ന് വിളിച്ച് അപമാനിക്കുന്നതിൽ ചിലർ സായൂജ്യം കണ്ടെത്തുന്നു
മലങ്കര
സഭയെ തകർക്കാൻ
എല്ലാകാലവും ശ്രമിക്കുന്നത്
മറ്റു സഭാവിഭാഗക്കാരല്ല
, ആ സഭയിൽ
കൂടിനടക്കുന്നവർ തന്നെയാണ്
. ചിലർ സഭയിലെ
സ്ഥാനം രാജിവച്ചിട്ട്
പുതിയ സഭ
തട്ടിക്കൂട്ടുന്നവരും ഉണ്ട്അക്കരച്ചെന്നാൽ
ഉന്നതസ്ഥാനം കിട്ടുമെന്ന്
മോഹിക്കുന്നവരും ഉണ്ട്
, സഹ പ്രവർത്തകരോടുള്ള
വിരോധം കൊണ്ട്
സ്വന്തം സഭയിൽ
നിന്ന് പോകുന്നവരും
ഉണ്ട് . സ്വന്തം
സഭയിൽ കിട്ടുന്നതിനേക്കാൾ
ആദരവ് മറ്റ്
ആരെങ്കിലും ഓഫർ
ചെയ്താൽ പോകുന്നവരും
ഉണ്ടാകാം . ചിലർ
വിശുദ്ധരാണ് എന്ന്
അവർക്ക് തോന്നിതുടങ്ങിയാലും
കുഴപ്പമാണ് .സഭയുടെ
സമതികളിൽ മാത്രം
പറയേണ്ട കാര്യങ്ങൾ
പാവം വിഘടിത
വിശ്വാസികളുടെ കയ്യടിക്കുവേണ്ടി
കുർബാന മദ്ധ്യേ
പറയുന്ന വൈദീകരും
മേല്പട്ടക്കാരും നമ്മുടെ
കൂട്ടത്തിലുണ്ട് ഇവരൊക്കെ
പരിശുദ്ധ സഭക്ക്
അപമാനമാണ് 'സഭയുടെ
വൈദിക സെമിനാരിയിൽ
സഭാ ഭരണഘടന
പഠിപ്പിക്കുന്ന അദ്ധ്യാപകനായ
മാർ അപ്രേം
മെത്രാപ്പോലീത്താ സഭാ
ഭരണഘടനയെ വിശ്വാസസമൂഹത്തിന്
മുന്നിൽ അപമാനിക്കും
വിധം ഒന്നിൽ
കൂടുതൽ പ്രാവശ്യം
നടത്തിയ പ്രസംഗം
ആർക്കും ന്യായികരിക്കാൻ
കഴിയുമെന്ന് തോന്നുന്നില്ല.
1934 മുതൽ മലങ്കര
സഭയിൽ നിലനിൽക്കുന്ന
ഭരണഘടന എന്താണ്
എന്ന് അറിയാതെ
ആണോ ചില
തിരുമേനിമാർ ഇത്ര
കാലം സെമിനാരിയിൽ
പഠിച്ചതും പഠിപ്പിച്ചതും
ഈ കണ്ട
സ്ഥാനങ്ങൾ എല്ലാം
വഹിച്ചതും. നവ
മാധ്യമങ്ങളിൽ പ്രശസ്തനാകാനും,
കൈയടി നേടാനും
ഇതുപോലെ സഭാവിരോധം
വിളിച്ചു പറയരുത്
സഭയുടെ
സ്വാതന്ത്യത്തെ അരക്കിട്ട്
ഉറപ്പിച്ച് ബഹുമാനപ്പെട്ട
സുപ്രീം കോടതി
നൽകിയ വിധിയെ
പള്ളി പിടുത്തം
എന്ന് വിളിക്കുന്നത്
എന്തിൻറെ പേരിലാണ്
. ഒരു ചെറിയ
വിഭാഗത്തിൻറെ കയ്യടിക്കുവേണ്ടിയാണോ
? മലങ്കര സഭയിലെ
ഇപ്പോഴത്തെ ഏറ്റവും
വലിയ പ്രശ്നം
രണ്ടു വിഭാഗമായി
നിന്ന് പോരടിക്കുന്നുവെന്നതാണ്
. ഇതിനു കാരണക്കാർ
ആരാണ് , ചർച്ചകൾ
എല്ലാ പരാജയപെട്ടപ്പോഴാണല്ലോ
രണ്ടു വിഭാഗവും
കോടതിയിൽ പോയത്
. എത്രയോതലമുറകൾ കേസുനടത്തി
മണ്മറഞ്ഞു .ആയിരകണക്കിന്
ചരിത്രപുസ്തകങ്ങൾ ഉണ്ടായി
സഭ കേസിനു
പ്രത്യക കോടതിയായി
. സഭ കേസ്
ചരിത്രത്തിൻറെ ഭാഗമായി
. സത്യവും നീതിയും
ആരുടെ ഭാഗത്താണ്
എന്ന് ആളുകൾക്ക്
അറിയില്ലെങ്കിലും കോടതിക്ക്
നന്നായി അറിയാം
. പിണക്കമൊക്കെ ഉണ്ടെങ്കിലും
1974 വരെ ഒരുമിച്ച്
പോയ സഭയല്ലേ
മലങ്കര ഓർത്തഡോൿസ്
സഭ .യാക്കോബായ
സഭയെന്നു ചിലർവിളിക്കുന്നതും
ഓർത്തഡോൿസ് സഭയെ
തന്നെയായിരുന്നു .ഈ
ഓർത്തഡോക്സ് സുറിയാനി
സഭയെ 1974 ൽ
സമാന്തര മെത്രാൻമാരുടെ
വാഴിക്കലും നിയമനവും
നടത്തി രണ്ടായി
മുറിച്ചതും അതുവഴി
സഭയിൽ ഇന്നുവരെ
നീണ്ടുനിൽക്കുന്ന ആഭ്യന്തര
കലഹം സൃഷ്ടിച്ചതും
അന്ത്യോക്യൻ സുറിയാനി
സഭയുടെ പാത്രിയർക്കീസ്
ആയിരുന്നുവെന്നത് പകൽ
പോലെ സത്യമാണ്.
ചരിത്രത്തെ വളച്ചൊടിച്ചാലും
സത്യം സത്യമായി
തന്നെ നിലനിൽക്കും.
ഇതിന്റെ പിന്നിൽ
അധികാരമോഹമല്ലേ ?
ഭാരതത്തിൻറെ
പരമോന്നത നീതിപീഠവും
ഇന്ത്യയുടെ നീതിന്യായ
വ്യവസ്ഥയും തീർപ്പാക്കിയിട്ടുള്ളതും, മലങ്കര
ഓർത്തഡോക്സ് സുറിയാനി
സഭയുടെ ഭരണഘടനാപരവും
സഭാപരവുമായ അവകാശങ്ങൾ
സ്ഥിരീകരിച്ചിട്ടുള്ളതുമാണ്. ഇത്
അനുസരിക്കാൻ സഭയിലുള്ളവർ
തയാറാകണം . പുതിയ
സഭയായി മാറാൻ
ആഗ്രഹിക്കുന്ന പാത്രിയർക്കീസ്
വിഭാഗം പുതിയ
ഭരണഘടനയും പുതിയ
സൊസൈറ്റിയും ഉണ്ടാക്കി
കഴിഞ്ഞു . കോടതി
ആഗ്രഹിക്കുന്നത് മലങ്കര
സഭ ഒന്നായി
പോകാനാണ് . ഓർത്തഡോൿസ്
സഭയും ആഗ്രഹിക്കുന്നത്
ഒന്നായി പോകാനാണ്
. എല്ലാ കേസിലും
പാരാജയപെടുന്ന പാത്രിയർക്കീസ്
വിഭാഗത്തിന് എല്ലാ
ജനവിഭാഗത്തിന്റെയും സഹതാപവും
അനുകമ്പയും ലഭിക്കുന്നുണ്ട്
. അതുകൊണ്ടു വലിയ
പ്രയോജനമൊന്നുമില്ല . രാഷ്ട്രീയ സ്വാധീനവും
വേണ്ടുവോളമുണ്ട് . അതൊക്കെ
വിധി നീട്ടിക്കൊണ്ടുപോകാനെ
ഉപകരിക്കൂ . അന്ത്യോഖ്യ
പാത്രിയർക്കീസിന്റെ സ്വാധീനം
ഉപയോഗിച്ച് അന്താരാഷ്ട്ര
തലത്തിലും ഓർത്തഡോൿസ്
സഭയെ തൽക്കാലം
അപകീർത്തിപ്പെടുത്താൻ കഴിഞ്ഞേക്കും
. പക്ഷെ ഇതെന്നും
ഗുണം ചെയ്യില്ല
. കോടതി വിധി
അംഗീകരിക്കേണ്ടിവരും 60 വലിയ
പള്ളികളിൽ വിധി
നടപ്പാക്കിയതു പോലെ
മറ്റു പള്ളികളിലും
വിധി നടപ്പാക്കും
. മലങ്കര സഭയെ
തെറി വിളിച്ചതു
കൊണ്ടു ഒരു
പ്രയോജനവുമില്ല . സമാന്തര
ഭരണവും കൂടുതൽ
കാലം മുന്നോട്ടു
പോവില്ല . ചിലരൊക്കെ
സഭയിൽ നിന്ന്
പുറത്തുപോവുകയും മറ്റു
ചിലരൊക്കെ വരികയും
ചെയ്യും .
മിഡിൽ
ഈസ്റ്റിലെ ഓറിയന്റൽ
ഓർത്തഡോക്സ് സഭയിലെ
മൂന്ന് പിതാക്കന്മാർ
അടുത്തിടെ പുറപ്പെടുവിച്ച
സംയുക്ത പ്രസ്താവന
കൊണ്ടെന്നും ഒരു
പ്രയോജനവുമില്ല . ഭാരതത്തിന്റെ
പരമോന്നത കോടതിയുടെ
വിധി ആദ്യം
അംഗീകരിക്കുക . ഇന്ത്യൻ
ഓർത്തഡോൿസ് സഭയെ
ലോകത്ത് ആർക്കും
അവഗണിക്കാൻ കഴിയില്ല
‘ ഇന്ത്യയുടെ നീതി
- ന്യായ വ്യവസ്ഥയെ
വെല്ലുവിളിച്ചുകൊണ്ടു ആർക്കു
എന്തുചെയ്യാൻ കഴിയും
.
പള്ളിയിൽ
മൈക്കിന് മുന്നിൽ
നിന്ന് വിശ്വാസികളോട്
നിങ്ങൾ വിളിച്ചു
പറയുന്ന ദൈവ
വചനം എന്നു
തോന്നിപ്പിക്കുന്ന തരത്തിൽ
സഭയെ വീണ്ടും
വെട്ടിമുറിക്കാൻ തിരുമേനിമാർ ശ്രമിക്കരുത്
അടുത്ത അവസരം
നോക്കി ഇരിക്കുന്ന
കഴുകന്മാർക്കു മുന്നിലേക്ക്
മലങ്കര സഭയെ
കൊത്തി കീറി
മുറിക്കുവാൻ ഇട്ടു
കൊടുക്കുവാൻ ശ്രമിക്കരുത്
.
ജോൺ
കുരാക്കാർ